AAA നടന്‍ ആസിഫ് അലി വിവാഹിതനായി Mathrikam ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു.Mathrikamഎ.ആര്‍. റഹ്‌മാന്‍ തിരക്കഥയെഴുതുകയാണ്‌! Mathrikam മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്‌പദമാക്കി കമല്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച 'സെല്ലുലോയിഡ്‌' തമിഴിലേക്ക്‌ മൊഴിമാറ്റുന്നു. Mathrikam തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'തിര'യിലൂടെ മലയാളികളുടെ പ്രിയനായികയായ ശോഭന മടങ്ങിവരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രമായ 'തിര'യില്‍ കഥയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണത്രെ ശോഭന അവതരിപ്പിക്കുക. Mathrikam
Breaking News ::വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

Search Only Lyrics

******************************** WATCH FILM THEATER ONLY *********************************

Privacy Statement Disclaimer

The Audio files links on this page are only for evaluation use. If you decide to download any music file or any file for evaluation, you should delete them after 24 hours.

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.

Send Request : Admin@manthrikam.com

3.8.12

മോഹന്‍ലാല്‍ ഫേസ്ബുക്കിനെയും ഞെട്ടിക്കുന്നു


                   വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.രണ്ട് മാസം മുമ്പ് നിലവില്‍ വന്ന ലാലിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് നേടുന്ന മുന്നേറ്റം ഫേസ്ബുക്ക് അധികൃതരെപ്പോലും അമ്പരിപ്പിയ്ക്കുകയാണെന്ന് പേജിന്റെ അണിയറയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നു.


                    ജൂണ്‍ 3ന് ആരംഭിച്ച ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 3.20 ലക്ഷമാണ്. മറ്റൊരു മലയാളിയ്ക്കും നേടാനാവാത്ത നേട്ടമാണിത്. ഫേസ്ബുക്കിലൂടെ സൗജന്യമായി വൈദ്യോപദേശം നല്‍കുന്ന ഡോക്ടര്‍ ആഷ്‌ലി മുളമൂട്ടിലാണ് ഫേസ്ബുക്കില് ലാലിന് പിന്നില്‍ നില്‍ക്കുന്ന മലയാളി. ഇദ്ദേഹത്തിന്റെ പേജ് 2.5 ലക്ഷത്തോളം പേരാണുള്ളത്.
അണ്‍ഒഫീഷ്യല്‍ പേജുകള്‍ നീക്കം ചെയ്യുകയും ഒഫീഷ്യല്‍ പേജിനോട് കൂട്ടിച്ചേര്‍ത്തുമാണ് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ ഈ കുതിപ്പ് നടത്തിയതെന്ന് ഓണ്‍ലൈനില്‍ ലാലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന സഞ്ജീവ് സോമന്‍ പറയുന്നു. പേജ് നിലവില്‍ വന്ന ദിവസം മാത്രം ഏതാണ്ട് 20000 ലൈക്കുകള്‍ ലഭിച്ചുവെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ലാലിന്റെ പേജിന് ലഭിയ്ക്കുന്ന പ്രചാരം കണ്ട് അദ്ഭുതം കൂറിയ ഫേസ്ബുക്ക് അധികൃതര്‍ തങ്ങളെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും സഞ്ജീവ് വെളിപ്പെടുത്തി. മോഹന്‍ലാല്‍ നേരിട്ടാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമായതോടെ ഫേക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും അതിലുണ്ടായിരുന്നവരെയെല്ലാം ഓഫീഷ്യല്‍ പേജിലേക്ക് കൊണ്ടുവരാനും അവര്‍ സഹായിച്ചുവത്രേ.ഫേ്‌സ്ബുക്കില്‍ തനിയ്ക്ക് ലഭിയ്ക്കുന്ന വരവേല്‍പ്പില്‍ അതീവസന്തുഷ്ടനാണ് മോഹന്‍ലാല്‍. ദുബയില്‍ നിന്നുള്ള പ്രവാസി മലയാളികളാണ് ഏറ്റവും കൂടുതല്‍ പേര്‍ ഈ പേജ് സബ്‌സ്‌ക്രൈബ് ചെയ്തിരിയ്ക്കുന്നതെന്ന് കണക്കുകള്‍ തെളിയിക്കുന്നു.പെരുമഴ പോലെ യുവതാരങ്ങള്‍ മലയാള സിനിമയില്‍ മുളച്ചുപൊന്തുന്നുണ്ടെങ്കിലും ഇവരെക്കാളേറെ ഫേസ്ബുക്കില്‍ മലയാളി യുവത്വത്തിന് താത്പര്യം ലാലിനോട് തന്നെയാണ്. 18നും 24നും ഇടയ്ക്കുള്ളവരാണ് ലാലിന്റെ പേജ് ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്തതെന്ന് തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്. മോഹന്‍ലാലിന് ഏറെക്കാലം മുമ്പെ ഫേസ്ബുക്കിലെത്തിയ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം 2.21 ലക്ഷമാണ്. അതേസയം മമ്മൂട്ടിയുടെ പേരില്‍ അഞ്ച് അക്കൗണ്ടുകളാണ് ഫേസ്ബുക്കിലുള്ളത്.
Report : Malayalam.OneIndia.in

'ആറു മുതല്‍ അറുപത് വരെ': ലാല്‍ നായകനായി ജോണി ആന്റണി ചിത്രം


ദിലീപിനും മമ്മൂട്ടിക്കും പിന്നാലെ ഇതാദ്യമായി മോഹന്‍ലാല്‍ ജോണി ആന്റണി ചിത്രത്തില്‍ നായകനാകുന്നു. ജോണി ആന്റണിയുടെ ആദ്യകാല ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണ-സിബി.കെ തോമസ് ടീമാണ് ആറ് മുതല്‍ അറുപത് വരെ എന്ന പുതിയ ചിത്രത്തിനും രചനനിര്‍വഹിച്ചിരിക്കുന്നത്. പതിവ് പോലെ കോമഡിക്ക് പ്രാധാന്യമുള്ള സിനിമ തന്നെയായിരിക്കും ആറ് മുതല്‍ അറുപത് വരെയുമെന്നാണ് റിപ്പോര്‍ട്ട്.


മേജര്‍ രവി ചിത്രമായ കര്‍മ്മയോദ്ധയ്ക്ക് ശേഷം സപ്തംബര്‍ രണ്ടാം വാരത്തോടെ ആറ് മുതല്‍ അറുപത് വരെയുടെ ഷൂട്ടിങ് ആരംഭിക്കും. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് സിനിമ നിര്‍മ്മിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ഹലോ നിര്‍മ്മിച്ചുകൊണ്ടാണ് ജിതിന്‍ ആര്‍ട്‌സ് മലയാള സിനിമയില്‍ നിര്‍മ്മാണരംഗത്തെത്തിയത്. ജോണി ആന്റണി ഒരുക്കിയ താപ്പാന ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഓണം റംസാന്‍ റിലീസായി താപ്പാന തിയേറ്ററുകളിലെത്തും.

'പ്രാഞ്ചിയേട്ടന്‍' മോഷണമല്ലെന്ന് രഞ്ജിത്ത്


കൊച്ചി: പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് ഒരു വിദേശ സിനിമയുടെയും അനുകരണമല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. 1952 ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ഇറ്റാലിയന്‍ സിനിമയായ 'ലെ പെറ്റിറ്റ് മോണ്‍ഡെ ഡി ഡോണ്‍ കാമിലോ'യുടെ കോപ്പിയാണ് പ്രാഞ്ചിയേട്ടനെന്ന് തെളിയിക്കാനായാല്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണ്. കള്ളനാണയങ്ങള്‍ ഉണ്ടെന്ന് കരുതി അത്തരം പ്രവൃത്തികള്‍ ചെയ്യാത്തവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും താറടിക്കുന്നതും ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു. 

പ്രാഞ്ചിയേട്ടനെ ഒരു മണ്ണില്‍ നിന്നും പറിച്ചെടുക്കേണ്ട കാര്യമില്ല. അത് ഈ മണ്ണില്‍ തന്നെ മുളച്ച കഥാപാത്രമാണ്. താന്‍ എഴുതി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്‍ മോഷണമാണെന്ന നിലയില്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതാണ്. 

വ്യക്തമായ തെളിവുണ്ടെങ്കില്‍ വാര്‍ത്ത നല്‍കിയ പത്രം ഫ്രഞ്ച് ഇറ്റാലിയന്‍ സിനിമ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകണം. ഇത് പൂര്‍ണ്ണമായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍നിന്നുകൊണ്ട് ഉണ്ടാക്കിയ ചിത്രമാണെന്ന് ഉറപ്പിച്ച് പറയാനാകും. മറ്റൊരു സിനിമയുമായും പ്രാഞ്ചിയേട്ടന് പുലബന്ധം പോലുമില്ല. രഞ്ജിത്ത് പറഞ്ഞു.

വിനുവിന്റെ 'ഫെയ്‌സ് ടു ഫെയ്‌സി'ല്‍ മമ്മൂട്ടി


മാറ്റത്തിന്റെ പാതയിലാണ് മലയാള സിനിമ. മമ്മൂട്ടിയുമൊരുമിച്ച് ജനപ്രിയ കുടുംബചിത്രങ്ങളില്‍ ഒരുതരംഗംതന്നെ സൃഷ്ടിച്ച 'പല്ലാവൂര്‍ ദേവനാരായണനും' 'വേഷ'ത്തിനും 'ബസ്‌കണ്ടക്ടര്‍'ക്കും ശേഷം നാലാംവട്ടം ഒന്നിക്കുമ്പോള്‍ വി.എം. വിനുവും വഴിമാറി നടക്കുകയാണ്. ഇത്തവണ ജീവിതവും മരണവും മുഖാമുഖം കണ്ടുമുട്ടുന്ന നഗരജീവിതത്തിന്റെ ഭീതിദമായ വഴികള്‍ അനാവരണംചെയ്യുന്ന ഒരു ത്രില്ലറിന്റെ വഴിയിലാണ് വിനു.

ഉദ്വേഗജനകമായ ഒരു അന്വേഷണക്കഥയാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ലൂടെ ഒരുക്കുന്നത്. മനോജിന്റെ രചനയ്ക്ക് ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നത് അജയന്‍ വിന്‍സന്റാണ്. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്റെ കാണാപ്പുറങ്ങള്‍ തേടിയുള്ള അന്വേഷകനായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന കഥാപാത്രമെത്തുന്നത്. നഗരത്തിന്റെ ആസക്തികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ആരുമറിയാതെ പോകുന്ന മരണങ്ങള്‍ വിസ്മൃതിയിലേക്ക് കുഴിച്ചുമൂടപ്പെടുകയാണ്. ഏതുനിമിഷവും ഒരാള്‍ ആക്രമിക്കപ്പെടാവുന്ന നഗരത്തിലാണ് നമ്മളില്‍ പലരും ജീവിച്ചുകൊണ്ടിരിക്കുന്നത്. ക്രൂരമായ ഈ യാഥാര്‍ഥ്യങ്ങള്‍ നേരിടുന്ന കരുത്തുള്ള ഒരു കഥാപാത്രമായാണ് മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന അന്വേഷകനെ അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ വി.എം. വിനു പറഞ്ഞു.

കോഴിക്കോടന്‍ പശ്ചാത്തലത്തിലുള്ള തന്റെ സിനിമകളുടെ പൊതുധാരയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഇത്തവണ വിനു ഗോവ, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആഗസ്ത് മൂന്നിന് എറണാകുളത്ത് തുടങ്ങുന്ന ചിത്രം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിനുവേണ്ടി നാസര്‍ നിര്‍മിച്ച് തിയേറ്ററുകളിലെത്തിക്കും.

മമ്മൂട്ടിക്കുപുറമെ മലയാളസിനിമയിലെ പ്രമുഖ താരനിരയുണ്ടെങ്കിലും നാല് പുതുമുഖങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് 'ഫെയ്‌സ് ടു ഫെയ്‌സി'ന്റെ മറ്റൊരു പ്രത്യേകത. റോമയും ഒരു പുതുമുഖവുമായിരിക്കും നായികമാര്‍.

സിദ്ദിഖ്, കുഞ്ചന്‍, വിജയരാഘവന്‍, പ്രതാപ്‌പോത്തന്‍, വിനീത്കുമാര്‍, കലാഭവന്‍ മണി, നിഷാന്ത് സാഗര്‍ എന്നിവരാണ് പ്രധാന താരനിര. റഫീഖ് അഹമ്മദിന്റെയും അനില്‍ പനച്ചൂരാന്റെയും ഗാനങ്ങള്‍ക്ക് അല്‍ഫോണ്‍സ് സംഗീതം പകരുന്നു. ഷീബയാണ് വസ്ത്രാലങ്കാരം. അരോമ മോഹന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും.

ഓണത്തിന് വിദ്യാസാഗറിന്റെ ഗാനോപഹാരം


കോഴിക്കോട്: ഒന്നരപ്പതിറ്റാണ്ടായി മലയാളിമനസ്സില്‍ മെലഡിയുടെ മധുരമാണ് വിദ്യാസാഗര്‍. ഗൃഹാതുരതയുടെ നാട്ടുവഴിയിലൂടെ നടന്ന് മലയാളിയുടെ മനസ്സില്‍ കൂടുകൂട്ടിയവയാണ് വെണ്ണിലാക്കിണ്ണം മുതല്‍ നിലാമലര് വരെയുള്ള വിദ്യയുടെ ഈണങ്ങളത്രയും. തന്നെയും തന്റെ പാട്ടുകളെയും നിറഞ്ഞമനസ്സോടെ നെഞ്ചേറ്റിയ മലയാളത്തിന് എന്നും മൂളിനടക്കാന്‍ മധുരമേറിയൊരു ഓണസമ്മാനം വെച്ചുനീട്ടുകയാണ് വിദ്യാസാഗര്‍ ഇപ്പോള്‍.

തിരതിര തിര തിരമേലൊരു കാവടിത്തോണി, 
തുഴതുഴ തുഴയൂന്നി പാഞ്ഞടുക്കുമ്പോള്‍.... 

'ആരോ കമഴ്ത്തിവെച്ചോരോട്ടുരുളി പോലേ'യ്ക്ക് ശേഷം മലയാളിക്ക് മൂളാന്‍ മധുരമായൊരു ഓണപ്പാട്ട്. ഓര്‍ഡിനറിയുടെ നിര്‍മാതാവും ഗാനരചയിതാവുമായ രാജീവ് നായരുടേതാണ് രചന. ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതാണ് ഇതിന്റെ ദൃശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത്. തികച്ചും സൗജന്യമായാണ് വിദ്യാസാഗര്‍ ഈ ഗാനം സമര്‍പ്പിക്കുന്നത്. അടുത്തമാസം തുടക്കത്തില്‍ ഓഡിയോ പുറത്തിറങ്ങും. ഓണത്തോടടുപ്പിച്ച് വീഡിയോ ആല്‍ബവും. ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ചെയ്ത തിരുവോണക്കൈനീട്ടം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷമാണ് വിദ്യാസാഗര്‍ മലയാളത്തില്‍ ആല്‍ബം ചെയ്യുന്നത്.

എന്നും തന്നെ സ്‌നേഹിക്കുകയും പാട്ടുകളെ നെഞ്ചേറ്റുകയും ചെയ്ത മലയാളത്തിന് എന്നും ഓര്‍മിക്കാവുന്ന ഉപഹാരം തിരിച്ചുനല്‍കണമെന്ന ആഗ്രഹത്തിന്റെ സൃഷ്ടിയാണ് ഈ ഗാനമെന്ന് വിദ്യാസാഗര്‍ പറയുന്നു. 1998-ല്‍ തിരുവോണക്കൈനീട്ടം ഇറങ്ങിയശേഷം ആല്‍ബങ്ങള്‍ ചെയ്യാനായി നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും തിരക്കുകാരണം നടന്നില്ല. അപ്പോഴെല്ലാം ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു ഇത്. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ മലയാളത്തിനുവേണ്ടി ഒരു ആല്‍ബം തയ്യാറാക്കുക. പത്തു പാട്ടുകളുടെ ഒരു ആല്‍ബമായിരുന്നു ആദ്യം മനസ്സില്‍. ഇതിനുവേണ്ടി റഫീക്ക് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവര്‍ പാട്ടുകള്‍ എഴുതിത്തന്നു. എന്നാല്‍, മുമ്പെന്നത്തേക്കാളും തിരക്കായിരുന്നു വിദ്യയ്ക്ക് ഈ വര്‍ഷവും. അങ്ങനെയാണ് ഇക്കുറി ഒരൊറ്റ പാട്ട് മാത്രം ചെയ്തിറക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചത്. മനസ്സും മുഴുവന്‍സമയവും അങ്ങനെ അതിനുവേണ്ടിമാത്രം മാറ്റിവെക്കുകയും ചെയ്തു-വിദ്യാസാഗര്‍ പറഞ്ഞു.

കമ്പോസിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. വീഡിയോയുടെ ഷൂട്ടിങ് മാത്രമാണ് ശേഷിക്കുന്നത്. എല്ലാത്തരം സംഗീതപ്രേമികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഒരു വേള്‍ഡ് ഫ്യൂഷനായാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ രാഗത്തിലാണ് പാട്ടെങ്കിലും അതില്‍ ഉപയോഗിച്ചിരിക്കുന്ന താളങ്ങള്‍ പാട്ടിന് ലോകസംഗീതത്തിന്റെ ഛായ നല്‍കും. ഓണത്തിന്റെ ഓര്‍മയും പെരുമയും മലയാളത്തിനപ്പുറവും പാട്ടാകുമെന്നു സാരം-വിദ്യാസാഗര്‍ പറഞ്ഞു.

സിനിമാപ്പാട്ടല്ലാത്തതിനാല്‍ എല്ലാവിധ സ്വാതന്ത്ര്യവും എടുത്ത് സ്വന്തം ഇഷ്ടപ്രകാരം, സമയമെടുത്ത് പാട്ട് ചെയ്യാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട് -വിദ്യാസാഗര്‍ പറയുന്നു. കേരളത്തില്‍ തന്റെ ആരാധകരുടെ മുന്നില്‍വെച്ച് ഓഡിയോ പ്രകാശനം നടത്താനാണ് ലക്ഷ്യമിടുന്നത്.

3.6.12

മലയാള സിനിമയിലെ വഴിത്തിരിവായ സിനിമയായ ട്രാഫിക്ക് സംവിധായകനൊപ്പം മോഹന്‍ലാല്‍


                 ധീരമായ ചുവടുവെപ്പുകള്‍ക്ക് മലയാളസിനിമയ്ക്ക് ധൈര്യം പകര്‍ന്നു നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്. മോളിവുഡ് അന്നുവരെ കണ്ടിട്ടാത്ത ശൈലിയിലുള്ള കഥയും അവതരണവും കഥാപാത്രങ്ങളുമെല്ലാം നിറഞ്ഞുനിന്ന ട്രാഫിക് മോളിവുഡില്‍ പുതിയൊരു തുടക്കത്തിന് തന്നെ നാന്ദി കുറിച്ചുവെന്ന് പറയാം. മലയാള സിനിമയിലെ വഴിത്തിരിവായ സിനിമയായി ട്രാഫിക്ക് മാറിയെങ്കിലും ഇതിന് ശേഷം രാജേഷ് പിള്ളയുടെ പേരില്‍ ഒരു സിനിമയും തിയറ്ററുകളിലെത്തിയിട്ടില്ല. ട്രാഫിക്കിന്റെ തമിഴ്-ഹിന്ദി റീമേക്കുകളുടെ പിന്നാലെയായിരുന്നു സംവിധായകന്‍ ഇത്രയും കാലം. എന്നാല്‍ ഇതെല്ലാ അനന്തമായി നീണ്ടുപോയതോടെ രാജേഷിന് മലയാളത്തില്‍ നീണ്ട ഗ്യാപ്പ് തന്നെ വന്നു. ഇപ്പോഴിതാ മലയാളത്തില്‍ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് രാജേഷ്. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാനൊരുങ്ങുകയാണ് സംവിധായകന്‍. 2012ലെ ബ്രില്യന്റ് സിനിമകളൊന്നായി വിശേഷിപ്പിയ്ക്കപ്പെട്ട ഈ അടുത്ത കാലത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിയ്ക്കുന്നത്. ഇനിയും പേരിടാത്ത ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഒരു മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ രാജേഷ് പിള്ള പറയുന്നു. 
                ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാതാവ്. എന്നാല്‍ ലാല്‍ ചിത്രം ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് സൂചന. രാജേഷിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകളാണ് ഈ പ്രൊജക്ട് നീട്ടിവെയ്ക്കാന്‍ കാരണം. ട്രാഫിക്കിന്റെ തമിഴ് റീമേക്ക് സംവിധാനം ചെയ്യുന്നത് രാജേഷ് നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഹിന്ദി റീമേക്ക് ഒരുക്കുന്നത് രാജേഷ് തന്നെയാണ്. ഇതിന് ശേഷം മോഹന്‍ലാല്‍ പ്രൊജക്ടിന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് സംവിധായകന്റെ തീരുമാനം. ജോഷി സംവിധാനം ചെയ്യുന്ന റണ്‍ ബേബി റണ്ണിന്റെ ഷൂട്ടിങിലാണ് മോഹന്‍ലാല്‍.


Thanks : Reported by OneIndiaMalayalam

Malayalam Film Watch Talkies Only