AAA നടന്‍ ആസിഫ് അലി വിവാഹിതനായി Mathrikam ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്‍ ശേഖര്‍ മേനോന്‍ മമ്മൂട്ടിയുടെ സുഹൃത്താകുന്നു.Mathrikamഎ.ആര്‍. റഹ്‌മാന്‍ തിരക്കഥയെഴുതുകയാണ്‌! Mathrikam മലയാള സിനിമയുടെ പിതാവ്‌ ജെ.സി. ഡാനിയേലിന്റെ ജീവിതകഥയെ ആസ്‌പദമാക്കി കമല്‍ രചനയും സംവിധാനം നിര്‍വ്വഹിച്ച 'സെല്ലുലോയിഡ്‌' തമിഴിലേക്ക്‌ മൊഴിമാറ്റുന്നു. Mathrikam തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'തിര'യിലൂടെ മലയാളികളുടെ പ്രിയനായികയായ ശോഭന മടങ്ങിവരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകള്‍. വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലര്‍ ചിത്രമായ 'തിര'യില്‍ കഥയില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണത്രെ ശോഭന അവതരിപ്പിക്കുക. Mathrikam
Breaking News ::വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞുവീശുന്നു. ഫേസ്ബുക്കില്‍ ഏറ്റവുമധികം പ്രചാരമുള്ള മലയാളിയായി മോഹന്‍ലാല്‍ മാറിക്കഴിഞ്ഞു. വെള്ളിത്തിരയിലെ മറ്റു സൂപ്പറുകളെയും യുവതാരങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ലാലിന്റെ കുതിപ്പ്.

Search Only Lyrics

******************************** WATCH FILM THEATER ONLY *********************************

Privacy Statement Disclaimer

The Audio files links on this page are only for evaluation use. If you decide to download any music file or any file for evaluation, you should delete them after 24 hours.

If you like the song , please go out and buy your self a Original Copy at the near by CD Shops or at an online music store.

Send Request : Admin@manthrikam.com

14.11.11

ജയന്‍ അവസാനം അഭിനയിച്ച ചിത്രം 'കോളിളക്കം -2' വരുന്നു.


            ഒരുപാട് കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിവച്ച നടന്‍ ജയന് സിനിമകൊണ്ടൊരു സ്മാരകം; ഒരു പകരക്കാരന്റെ സമര്‍പ്പണം.ജയന്റെ ചേതനയറ്റ ശരീരത്തിന് കാവലാളായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കൊല്ലത്തെ വീട്ടിലെത്തുകയും പിന്നീട് ജയന്റെ പകരക്കാരനാവുകയും ചെയ്ത നടന്‍ ഭീമന്‍ രഘുവിന്റേതാണ് ഈ ഓര്‍മ്മച്ചിത്രം.
             ജയന്റെ വേര്‍പാടിന് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍, രഘുതന്നെ മുന്നിട്ടിറങ്ങിയാണ് ഈ സിനിമ ഒരുക്കുന്നത്. മരണത്തിന് കാരണമായ 'കോളിളക്ക'ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെയുള്ളവ പുനര്‍ചിത്രീകരിക്കുകയാണ് ഈ സിനിമയില്‍. പേര്- 'കോളിളക്കം -2'.


              1980 നവംബര്‍ 16ന് 'കോളിളക്ക'ത്തിന്റെ ചിത്രീകരണത്തിനിടെ കോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാവിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു. വിമാനത്താവളത്തില്‍ നിരന്തരം കണ്ടുമുട്ടാറുള്ള രഘുവും ജയനും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
              മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ചലച്ചിത്രലോകം വിമാനത്താവളത്തില്‍ മൃതദേഹത്തെ കാത്തുനിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി രഘുവും കൂട്ടരും. മദിരാശിയില്‍ നിന്നെത്തിയ മൃതദേഹത്തോടൊപ്പം സുരക്ഷയുടെ ചുമതലയേറ്റ് കൊല്ലത്ത് ഓലയിലുള്ള ജയന്റെ വീടുവരെ രഘുവുമുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങിനുശേഷമാണ് മടങ്ങിയത്.ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നിട്ടും സിനിമാപ്രേമമൊന്നും അന്ന് രഘുവിനുണ്ടായിരുന്നില്ല. ജയന്റെ മരണത്തിനുശേഷം 'ഭീമന്‍' സിനിമയിലേക്ക്.
              ഹെലികോപ്റ്റര്‍ അപകടദൃശ്യങ്ങളും പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെ.ആര്‍.വിജയ ഉള്‍പ്പടെയുള്ള താരങ്ങളും കോളിളക്കം-രണ്ടിലുണ്ടാകും. കോപ്റ്റര്‍ സീനുകളുടെ ഫോട്ടോഷൂട്ട് ജയന്റെ അതേ വേഷത്തില്‍ രഘു പൂര്‍ത്തിയാക്കി. ബുധനാഴ്ചയാണ് ജയന്റെ ചരമദിനം.
കടപ്പാട് : മാതൃഭൂമി 

No comments:

Malayalam Film Watch Talkies Only